Sunday 20 February 2022

Radio activity

 പെട്ടെന്ന് സംഭവം മനസിലാകാത്തവർക്ക് വേണ്ടി


 ആറ്റങ്ങളുടെ ന്യൂക്ലിയസ് ഇന്റെ ഉള്ളിൽ protons ഉം neutrons ഉം ഉള്ള കാര്യം അറിയാമല്ലോ....മിക്ക ആറ്റങ്ങളിലും ഇവയുടെ എണ്ണം balanced ആയിരിക്കും..എന്നാൽ ചില ആറ്റങ്ങളിൽ പ്രതേകിച്ചു വലിയ ആറ്റങ്ങളിൽ ഈ എണ്ണത്തിൽ ഒരു imbalance ഉണ്ടാവും...അപ്പോൾ ന്യൂക്ലിയസ് ഇനുള്ളിൽ ഇത് കാരണം extra എനർജി ഉണ്ടാവും..എനർജി കൂടുന്നതിനനുസരിച്ചു സ്റ്റബിലിറ്റി കുറയും എന്നറിയമല്ലോ...അതുകൊണ്ട് തന്നെ ന്യൂക്ലിയസ് ഈ അധികം ഉള്ള എനർജി എങ്ങനെ എങ്കിലും പുറത്തോട്ട് കളഞ്ഞു stable ആകാൻ ശ്രെമിക്കും..അങ്ങനെ ആ എനർജി ആൽഫ, ബീറ്റ, ഗാമ പോലുള്ള radiations ആയി പുറത്തു വരുന്നു..ഇതാണ് റേഡിയോ ആക്ടിവിറ്റി..പ്രശ്നം എന്തെന്ന് വെച്ചാൽ ഞാൻ ഇപ്പൊ പറഞ്ഞത് വെറും ഒരു nucleusഇന്റെ കാര്യം മാത്രം ആണ്. ഒരു പിടി uraneum ഒക്കെ എടുത്താൽ ഇത് പോലെ ഉള്ള trillions of atoms ഉണ്ടാവും അതിൽ..ഈ റേഡിയേഷൻ പുറത്തു വിടുന്ന പ്രക്രിയ (decaying) ഒരു quantum മെക്കാനിക്കൽ പ്രോസസ് ആണ്..എന്നു വെച്ചാൽ സാധാരണക്കാരന്റെ യുക്തിക് പെട്ടെന്ന് പിടി തരാത്ത രീതിയിൽ ആണ് അതിന്റെ ഒരു ഇത്. നേരത്തെ പറഞ്ഞ കോടിക്കണക്കിനു ആറ്റങ്ങൾക്കും റേഡിയേഷൻ പുറത്തു വിട്ട് stable ആവാൻ ആഗ്രഹം ഉണ്ട്..എന്നാൽ എല്ലാർക്കും കൂടെ ഒരുമിച്ചു decay ചെയ്യാനും പറ്റില്ല..അതിനു കുറച്ചു പ്രൊബേബിലിറ്റി ഒക്കെ ഉണ്ട്..ഓരോ ആറ്റവും അതിനു എനർജി radiate ചെയ്യാൻ ഉള്ള അവസരത്തിനു വേണ്ടി കാത്തു നിൽക്കും..അതിനു കുറച്ചു എനർജി barrier ഒക്കെ ഉണ്ട്..ചിലർ നുഴഞ്ഞു കയറി barrier തകർക്കാൻ ഒക്കെ നോക്കും (quantum mechanical tunneling) ഇങ്ങനെ എല്ലാം ഒത്തു വരുമ്പോൾ ആ ന്യൂക്ലിയസ് decay ചെയ്തു stable ആകുന്നു..ഇങ്ങനെ ആ ഒരു പിടി യുറേനിയത്തിലെ എല്ലാ ന്യൂക്ലിയസ് ഉം stable ആവുന്നത് വരെ ഈ പ്രക്രിയ തുടരുന്നു...അതുകൊണ്ടാണ് ഇത് 100 ഉം 1000 ഉം ചിലപ്പോ 50000 വരെയും ഉള്ള വർഷങ്ങൾ എടുക്കുന്നത്..


മേരി ക്യൂറിയുടെ പരീക്ഷണങ്ങളിൽ ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് elementsഇനെ ചുറ്റി പറ്റി ആയിരുന്നു..അവസാനം റേഡിയേഷൻ കാൻസർ വന്നു മരിക്കുമ്പോഴേക്കും അവരുടെ ശരീരവും ഉപയോഗിച്ച വസ്തുക്കളും എല്ലാം തന്നെ നല്ലപോലെ റേഡിയേഷൻ ആഗിരണം ചെയ്തിട്ടുണ്ടായിരുന്നു..പുള്ളിക്കാരി എഴുതാൻ ഉപയോഗിച്ച മഷി പോലും റേഡിയോ ആക്റ്റീവ് elements കൊണ്ട് സമ്പുഷ്ടമായിരുന്നു..അത്രയ്ക്കും ഡെഡിക്കേഷൻ ഉള്ള ജീവിതം ആയിരുന്നു അത്...അത്കൊണ്ട് തന്നെ അവ ഇന്നും റേഡിയേഷൻ പുറത്തു വിട്ടകൊണ്ടിരിക്കുന്നു...ഇനിയും അനേകായിരം വർഷങ്ങൾ ഈ പ്രോസസ് തുടരും🙂


ഈ റേഡിയേഷൻ മനുഷ്യ ശരീരത്തിന് നല്ലതല്ല..കാരണം ഇവയ്ക്കു മനുഷ്യ ശരീരത്തെ തുളച്ചു പോകാൻ (penetrate)ശേഷി ഉണ്ട്.. ഇവറ്റകളുടെ എനർജി കാരണം നമ്മടെ ശരീരത്തിലെ  കോശങ്ങളുടെ ഘടന ഒക്കെ മാറി പോകും..ഒരു control ഉം ഇല്ലാതെ cell ഒക്കെ വിഘടിക്കാൻ തുടങ്ങും..അങ്ങനെ തുടങ്ങിയാൽ നമ്മടെ ഉള്ളിലെ ഉള്ള അവയവങ്ങളുടെ ഒക്കെ പ്രവർത്തനം താറുമാറാവും..ഈ അവസ്ഥയെ ആണ് ക്യാൻസർ എന്നു പറയുന്നത്..മേരിക്യൂറിക്കു സംഭവിച്ചതും ഇത് തന്നെ ആണ്...അതുകൊണ്ട് തന്നെ പുള്ളിക്കാരിയുടെ മൃതദേഹം അടക്കം ചെയ്തത് റേഡിയേഷൻ ഒരു പരിധി വരെ ചെറുക്കാൻ സാധിക്കുന്ന lead പോലുള്ള ലോഹങ്ങൾ ഉരുക്കി ഒഴിച്ചിട്ടാണ്. എങ്കിലും അദ്ദേഹത്തിന്റെ മുറിയും പുസ്തകങ്ങളും മഷിയും എല്ലാം ഇപ്പോഴും റേഡിയേഷൻ പുറത്തു വിടുന്നു..അതിനാൽ ആണ് അവ restricted area ആയി അറിയപ്പെടുന്നത്.🙂

Wednesday 16 February 2022

 സൂര്യൻ എപ്പോഴും ഒരേ ദിശയിലാണോ ഉദിക്കുന്നത്?  അല്ല. മാസങ്ങൾ മാറുന്നതിനനുസരിച്ച് ഉദയസൂര്യനിലേക്കുള്ള ദിശയും മാറുന്നു....

കാനഡയിലെ ആൽബെർട്ടയിലെ എഡ്മണ്ടൺ നഗരത്തിൽ നിന്ന് 2021-ൽ എല്ലാ മാസവും സൂര്യോദയത്തിന്റെ ദിശയാണ് ഫീച്ചർ ചെയ്‌ത ചിത്രം കാണിക്കുന്നത്....


ചിത്രത്തിലെ ക്യാമറ എല്ലായ്‌പ്പോഴും കിഴക്കോട്ട് അഭിമുഖമായാണ്, വടക്ക് ഇടത്തോട്ടും തെക്ക് വലത്തോട്ടും.  അനുഗമിക്കുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ, മുകളിലെ ചിത്രം 2020 ഡിസംബറിൽ എടുത്തതാണ്! അതേസമയം താഴത്തെ ചിത്രം 2021 ഡിസംബറിൽ എടുത്തതാണ്

മൊത്തം 13 ചിത്രങ്ങൾ ഉണ്ടാക്കി...


സൂര്യൻ എല്ലായ്‌പ്പോഴും കിഴക്ക് ഉദിക്കുന്നുണ്ടെങ്കിലും ഡിസംബർ അറുതിയിൽ കിഴക്ക് തെക്ക് ഭാഗത്തേക്കും, ജൂൺ അറുതിയിൽ കിഴക്ക് നിന്ന് വടക്ക് ഭാഗത്തേക്കും ഉദിക്കുന്നു.

പല രാജ്യങ്ങളിലും, ഡിസംബർ സോളിസ്റ്റിസ് സീസണിലെ ഒരു ഔദ്യോഗിക മാറ്റമായി കണക്കാക്കപ്പെടുന്നു...

ഉദാഹരണത്തിന് വടക്കൻ ശീതകാലത്തിന്റെ ആദ്യ ദിവസം!!

സൗരോർജ്ജ താപീകരണവും ഭൂമിയുടെ ഉപരിതലത്തിലും അന്തരീക്ഷത്തിലും സംഭരിച്ചിരിക്കുന്ന ഊർജവും ശൈത്യകാലത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്...

ശീതകാലം ഈ വർഷത്തിലെ ഏറ്റവും തണുപ്പുള്ളതാകുന്നു.....


Saturday 5 February 2022

ചെകുത്താൻ്റെ കാലടികൾ

 ആധുനിക മനുഷ്യനേക്കാളും പഴക്കമുള്ള കാലടിപ്പാടുകൾ, അതും ഒരു അഗ്നിപർവതത്തിന്റെ ലാവയിൽ. ചെകുത്താന്റെ കാലടികളാണ് അവയെന്നു വിശ്വസിക്കാൻ വേറെന്തുവേണം? അതുതന്നെയായിരുന്നു സംഭവിച്ചതും. ഇറ്റലിയിലെ റോക്കമൊൺഫീന എന്നറിയപ്പെടുന്ന അഗ്നിപർവതത്തിൽ നിന്ന് ഉരുകിയൊലിച്ച ലാവയിലായിരുന്നു കാലടിപ്പാടുകൾ. കണ്ടവരെല്ലാം കരുതിയത് അസാധാരണമായ കഴിവുള്ള എന്തോ ഒന്നാണ് ആ അടയാളങ്ങൾ സൃഷ്ടിച്ചതെന്നായിരുന്നു. അങ്ങനെ ചെകുത്താന്റെ കാലടിയെന്നും അടയാളമെന്നുമൊക്കെ പേരുവീണു.


എന്നാൽ തെക്കൻ ഇറ്റലിയിലെ ഈ അഗ്നിപർവതത്തിൽ തെളിഞ്ഞത് മനുഷ്യന്റെ തന്നെ കാലടിപ്പാടുകളാണെന്ന് ഒടുവിൽ വ്യക്തമായി. പക്ഷേ ആധുനിക മനുഷ്യരായ ഹോമോ സാപിയൻസല്ല, നിയാൻഡർതാൽ മനുഷ്യരുടെ കാലടിപ്പാടുകളാണു കണ്ടെത്തിയത്. അതിൽത്തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെയാണെന്നും ആർക്കിയോളജിസ്റ്റുകൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഏകദേശം ആറു മൈൽ വിസ്തീർണത്തിൽ സ്ഥിതിചെയ്ത സ്ട്രാറ്റോവോൾക്കാനോയായിരുന്നു റോക്കമൊൺഫീന. പ്രസിദ്ധമായ വെസൂവിയസ് അഗ്നിപർവതത്തിൽ നിന്നും 37 മൈൽ മാറിയായിരുന്നു ഇതിന്റെ സ്ഥാനം. 


എന്നാൽ ഏകദേശം അരലക്ഷം വർഷം മുന്‍പ് ഇതു നശിച്ചില്ലാതായി. അപ്പോഴും അഗ്നിപർവതം പുറത്തുവിട്ട ലാവയും ചാരവുമെല്ലാം അവശേഷിച്ചു. ‘കോൺ’ ആകൃതിയിലുള്ളവയാണ് സ്ട്രാറ്റോവോൾക്കാനോകൾ. ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്ന സ്വഭാവവുമുണ്ട്. അതും വൻതോതിൽ. പക്ഷേ ഒലിച്ചിറങ്ങുന്ന ലാവ പശിമയേറിയതാണ്, അതിനാൽത്തന്നെ ഒഴുകിപ്പരക്കും മുൻപ് തണുത്ത് കട്ടിയാകുന്നതാണു പതിവ്. 2001ലാണ് ഈ ലാവയിൽ 67 കാലടിപ്പാടുകൾ കണ്ടെത്തിയത്.  റോക്കമൊൺഫീനയുടെ മുകളിലെ ഭാഗത്തായിട്ടായിരുന്നു ഇത്. അവിടെ നിന്ന് അൽപം മാറി 14 കാലടികൾ കൂടി കണ്ടെത്തി. അങ്ങനെ കണ്ടെത്തിയ 81 കാലടിപ്പാടുകളുണ്ടാക്കിയത് അഞ്ചുപേരടങ്ങിയ സംഘമാകാമെന്നും ഗവേഷകർ കണക്കുകൂട്ടുന്നു. 


അതിന്റെ പഴക്കം പരിശോധിച്ചതിൽ നിന്നാണ് നിയാൻഡർതാൽ മനുഷ്യരുടേതാകാമെന്ന നിഗമനത്തിൽ പുരാവസ്തു ഗവേഷകരെ എത്തിച്ചത്. വടക്കന്‍ സ്പെയിനിലെ ഒരു ഗുഹയിൽ നിന്നു കണ്ടെത്തിയ നിയാൻഡർതാൽ  മനുഷ്യാസ്ഥികൂടത്തിലെ കാലിന്റെ അതേ വലുപ്പവും ആകൃതിയുമായിരുന്നു  റോക്കമൊൺഫീനയിലെ കാലടിപ്പാടുകൾക്കുമെന്നതും ഇക്കാര്യം സ്ഥിരീകരിക്കാൻ സഹായകമായി. അരലക്ഷം വർഷം മുൻപ് അഗ്നിപർവതം അവസാനമായി പൊട്ടിത്തെറിച്ചതിന് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞതിനു ശേഷമായിരിക്കണം നിയാൻഡർതാൽ സംഘമെത്തിയത്. 


ഏകദേശം 570 ഡിഗ്രി ഫാരൻഹീറ്റിലായിരുന്നു അഗ്നിപർവതത്തിൽ നിന്ന് ലാവയൊലിച്ചത്. എന്നാൽ വൈകാതെ തന്നെ ഇത് തണുത്തുറഞ്ഞു. ഓരോ കാലടിയും തമ്മിലുള്ള അകലത്തിൽ നിന്ന് ഒരുകാര്യം വ്യക്തം–നടക്കുമ്പോൾ ലാവ മൃദുലമായ അവസ്ഥയിലായിരുന്നു. സാവധാനം നടക്കാനും സാധിക്കുമായിരുന്നു. അഗ്നിപർവതത്തോടു ചേർന്ന് പല കരകൗശല വസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയത് വ്യക്തമാക്കുന്നത് സംഘം ഇവിടത്തെ പതിവു സന്ദർശകരാണെന്നായിരുന്നു. കല്ലുകൊണ്ടുള്ള ആയുധം നിർമിക്കാൻ പാറ തേടിയെത്തിയവരാകാം ഇവരെന്നും നിഗമനമുണ്ട്. 


ശിലായുഗത്തിന്റെ ആദ്യകാലമായ പാലിയോലിത്തിക് യുഗത്തിൽ ജീവിച്ചിരുന്ന ഹോമനിഡ് കുടുംബത്തിലെ ഹോമിനൈൻ വിഭാഗക്കാരായിരുന്നിരിക്കാം ഇവർ. റോക്കമൊൺഫീനയുടെ പരിസരത്ത് ഇതുവരെ ഈ വിഭാഗത്തിന്റെ സാന്നിധ്യം തെളിയിക്കാനുള്ള അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടുമില്ല. എങ്കില്‍പ്പിന്നെ മനുഷ്യകുലത്തിലെ പുതിയ വിഭാഗമായിരുന്നോ അവർ? യൂറോപ്പിൽ അക്കാലത്ത് എത്ര വിഭാഗം മനുഷ്യരുണ്ടായിരുന്നു? ഇവ സംബന്ധിച്ചു കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണു ഗവേഷകർ.



ദിനോസറുകൾക്കും മുൻപ്

ഭൂമിയിൽ ഇന്നേ വരെ ജീവിച്ചതിൽ വെച്ചേറ്റവും വലിയ ജീവിവിഭാഗങ്ങളിൽ ഒന്നാണ് മുകളിൽ പറഞ്ഞ ദിനോസർകൂട്ടം.𝟏𝟓𝟎 മില്യൺ വർഷങ്ങൾക്ക് മുൻപ് അവർ ഇവിടം അ...